Monday, 26 August 2013

തിരുവ് ബാല്യത്തിെന്റ വില

                             തിരുവ് ബാല്യത്തിെന്റ വില 



                         അങ്ങാടിയിലെ ആക്രിക്കടയുടെ ഒരു മൂലയിൽ ഇരുന്ന്      ആരോടെന്നിലാതെ യാചിക്കുകയാണവൾ. വെയിലു കൊണ്ട് കരുവാളിച്ച 
 മുഖത്ത് ദാരിദ്രത്തിന്റെ കുഴഞ്ഞ കണ്ണുകൾ. 
 വായിൽ വലതും വച്ചിട്ട് ദിവസങ്ങളായിക്കാനും. ചുണ്ടെല്ലാം വരണ്ട് വിണ്ട് കീറിയ പാടം പോലെയായിരുന്നു. പക്ഷെ തെണ്ടി നടക്കുന്ന ചാവാലി പട്ടിയെ നോക്കും പോലെ രൂക്ഷമായൊരു നോട്ടം മാത്രം നോക്കി ആളുകൾ നടന്നകന്നു. വറ്റി വരണ്ട വാത്സല്യത്തിന്റെ അവശേഷിച്ച ശേഷിപ്പ്. അവസാനം അവൾ ആക്രി കടയിലെ ത്രാസിൽ കയറിയിരുന്നു. ശേഷം ആരോടെന്നിലാതെ ചോദിച്ചു 
                                    ''എനിക്കെത്ര കിട്ടും''

പൊന്നിൻ ചിങ്ങം

                             

                            പൊന്നിൻ ചിങ്ങം 


                         വത്സരമെന്നാകും ചിങ്ങമാസം 

                         ഒത്സവമാം തിരുവോണത്തിന് 
                         
                         മാനുഷ്യരെലാരു മൊന്നു പോലെ 
                
                        ഉല്ലാ സത്തോടങ്ങനുഗ്രഹിച്ചു 

                        ഉച്ച മലരിയും പിച്ചക പൂവും  

                        വാടാത്ത മല്ലിക റോസാ പൂവും 
                        ഇങ്ങനെയുള്ളൊരു പൂക്കളാകെ 

                        കൊചോണി മങ്കയും കാവലാക്ഷി 

                        കൊച്ചു കല്യാണി എന്നെരുത്തി 

                        ഇങ്ങനെ നാലാറു പെണ്ണുങ്ങൾക്കൂടി 

                        ആത്തപ്പൂതൊട്ടു കുരവയിട്ടു 

                        മാനുഷ്യരെലാരു മൊന്നുപൊലെ 

                        ഉല്ലാസത്തോട ങ്ങനുഗ്രഹിച്ചു

Wednesday, 21 August 2013

പൂന്തോട്ടം

                                            പൂന്തോട്ടം



           എത്ര സുന്ദരാം നന്മുടെ പൂന്തോട്ടം 

          എത്ര ഭംഗിയുള്ളതാം  പൂന്തോട്ടം 

          എലാവർക്കും മനസ്സിൽ കുളിര് കുളിർ നൽകുന്നു 

          എലാവരും ഒത്തരുസംയോടെയും 

          സ്നേഹത്തോടെയും കഴിയുന്ന പൂന്തോട്ടം 

          പൂവിനുള്ളിലെ തേൻ നുകരാൻ 

          പാറി വരുന്നു ശലഭം 

          എത്ര സുന്ദരം നന്മുടെ പൂന്തോട്ടം 

          സ്നേഹം പകർന്നിടും പൂന്തോട്ടം 

          പക്ഷികൾ വന്ന് പാട്ട് പാടുന്ന 

          എലാവർക്കും സന്തോഷം നൽകുന്നു 

          ആഹാനലൊരു പൂന്തോട്ടം  

Monday, 19 August 2013

ഗൾഫുക്കാരന്റെ പുത്രൻ


                        ഗൾഫുക്കാരന്റെ  പുത്രൻ

            മഷിയും കറയും പുരണ്ട ആ ഷർട്ട് അവൻ അല്പ്പം കൂടി വലിച്ചു നീട്ടിയെങ്കിലും അത് അരയോളം എതിയതെയുള്ളൂ .അവൻ ഇറങ്ങി നടന്നു .പണിപൂർത്തിയാവാത്ത വീടിൻറെ തറയിൽനിന്നും  താഴേക്ക് ചാടിയപ്പോൾ കുത്തഴിഞ്ഞ പുസ്തകത്തിൻറെ ഒന്ന് രണ്ട്  പേജുകൾ നിലത്തേക്ക് വീണു .അവ കുനിഞ്ഞെടുത്ത്   മുന്നോട്ട് നടന്നപ്പോൾ തയ്യല്ക്കാരന്റെ പോരയ്മയോ അതോ തുണിയുടെ പഴക്കമോ എന്നറിയില്ല പാൻസിന്റെ അടി ഭാഗത്തെ തുന്നഴിഞ്ഞ് നൂലുകൾ കാൽ തണ്ടയിലെ വ്രണത്തിൽ തട്ടുന്നുണ്ടായിരുന്നു .

           അവൻ പോയെങ്കിലും ആ 13 കാരന്റെ ഹൃദയം വീട്ടിലായിരുന്നു .രാവിലെ പത്തിരി തികയാത്തതിനാൽ കട്ടൻചായ മാത്രം കുടിചെഴുന്നെറ്റ  ഉമ്മ .ചായയിൽ മധുരം ഇല്ലാത്തതിനാൽ ചായ തുപ്പിയ കുഞ്ഞുമോൾ .ആ കുരുന്നു മുഖം തേങ്ങി നൊമ്പരത്തിന്റെ ദഷപൊലെ ആശ്രൂകണങ്ങൾ  താഴേക്ക് പതിച്ചു

          ''ഹ'' അവൻറെ  കാൽ കൂർത്ത കല്ലിലുടക്കി ആ വെള്ളാരൻ കല്ല് പലപ്പോഴും അത് ചെയ്തതാണല്ലോ   ''ബാപ്പ ഗൽഫിലായിട്ട് ഒരു ചെരുപ്പ്  എങ്കിലും വാങ്ങികൂടെ '' വേദനയിൽ പുളയുന്ന അവനെ നോക്കി കൂട്ടുകാരന്റെ കമന്റ് ''ഗൾഫുകാർ ''  അവൻ നിശബ്ദമായി ഉരുവിട്ടു .എഴുതാനുള്ള സമയം എല്ലാവരും പേനയെടുത്തു .അവൻ കീശയിൽ കയ്യിട്ടു ചെറിയ കീശ രണ്ടു വിരലുകൾ കഷ്ടിച്ച് പ്രവേശിക്കാം .ഒരു റീഫൽ വലിച്ചെടുത്തു ''അവൻറെ പേനയെവിടെ  ഹമീദേ ''ഉസ്താദിന്റെ ചോദ്യം.അവൻ തല കുനിച്ചു നിന്നു അപ്പോൾ കീറിയ            തൊപ്പിയിലൂടെ  അവൻറെ തല കാണാമായിരുന്നു .''എല്ലാം ബാങ്കിലിടാതെ  കുറച്ചയച്ച് തരാൻ ബാപ്പക്ക് എഴുതിക്കൂടെ '' ആരോ വിളിച്ചു പറഞ്ഞു .ക്ളാസ്സിൽ ചിരിയുടെ മാലപടക്കം .അവൻ കണ്ണു  തുടച്ചു .

         കാത്തിരിപ്പിനൊടുവിൽ  ബാപ്പ വന്നു പലതും പ്രതീക്ഷിച്ചു .എന്നാൽ അയാൾ ബഷീറിന്റെ ''ബാല്യകാലസഖി ''യിലെ മജീദാണെന്ന്  എല്ലാവരും തിരിച്ചറിഞ്ഞു .വന്നതുമുതൽ അയാൾക്ക് അസുഖമായിരുന്നു .അയാൾ ആ കൂരയുടെ മൂലയിൽ സ്ഥലം കണ്ടെത്തി സ്ഥലം കണ്ടത്തി . കടം വാങ്ങാൻ ഇനി ആളില്ല ദാരിദ്രം ജനൽപ്പഴുതിലൂടെ എത്തി നോക്കി .ഒടുവിൽ അവനൊരുങ്ങി . ആ കുടുംബത്തിന്റെ ഭാരം തലയിലെട്ടി. ഹോട്ടലിലെ പാത്രംകഴുകുന്ന അവനെ നോക്കി ആരോ പിറുപിറുത്തു

       ''ഏതായാലും അവൻ ഗൾഫുക്കാരന്റെ പുത്രനെല്ലേ"

മരണം

   
                                     മരണം

    ചിലർ  എന്നെ ഭയന്നോടി
   ചിലർ  എന്നെ  സ്നേഹിച്ചു തുടങ്ങി
   സ്വന്തം സന്തോഷത്തിന്  എന്നെ
                      ആയുധമാക്കി

              ഒരിക്കൽ ഞാനതിനെ നേരിടണം
              അത് എന്നെ രക്ഷിക്കുമോ
             എന്നെ സമ്പന്നനാക്കുന്മോ
            ഇതായിരിക്കും മനുഷ്യൻറെ
                                   ചിന്ത

അത്യാഗ്രഹത്ത്തിന് കിട്ടിയ


                              അത്യാഗ്രഹത്ത്തിന് കിട്ടിയ 
                                          ശിക്ഷ 

             സ്നേഹത്തോടെയും സഹകരണത്തോടെയും കൂടി കഴിയുന്ന ഒരു ഗ്രാമമായിരുന്നു പശ്മിമനാട് അവിടെ ഒരു കൊച്ചു വീട്ടിൽ തോമസ്‌ എന്നൊരു കർഷകൻ താമസിച്ചിരുന്നു തോമസിന് ഭാര്യയും ഒരു മകനും ഉണ്ടായിരുന്നു . തൊട്ടപ്പുറത്ത് താമസിച്ചിരുന്നത്  രാമനും ഭാര്യയുമായിരുന്നു മക്കളൊന്നും ഉണ്ടായിരുന്നില്ല .തോമസ്‌  കൃഷി ചെയ്തത് നെൽ  കൃഷിയായിരുന്നു .രാമൻ  തോമസിനോട്  പറഞ്ഞു '' നെൽകൃഷിയേക്കാൾ  നല്ലത്  പച്ചകറികൾ കൃഷി ചെയ്യുന്നതാണ് എളുപ്പത്തിൽ കൃഷിചെയ്യാനും  സുഖമണ് '' തോമസിൻറെ നെൽ  കൃഷി മഴപെയ്തപോൾ പാടെ നശിച്ചു  ഇത് മൂലം അവരുടെ കുടുംബം പട്ടിണിയിലായി .തോമസ്‌ രാമനോട് പറഞ്ഞു ''എനിക്ക് കുറച്ച് പണം തരാമോ ''അപ്പോൾ  അവൻ പല കാരണങ്ങൾ പറഞ്ഞ് അവിടെ നിന്നും പോയി തോമസ്‌ ദുഖിതനായി .കൃഷിക്കാലം വന്നപ്പോൾ തോമസ്‌ വീണ്ടും നെൽ കൃഷി തന്നെ ചെയ്തു .ഇപ്പ്രവിശ്യം തോമസിന്  കൂടുതൽ ലാഭം ഉണ്ടായി  എന്നാൽ രാമന്റെ കൃഷിയെല്ലാം ദേവത നശിപ്പിച്ചു അവന്റെ അഹങ്കാരത്തിന്  കൊടുത്ത ശിക്ഷയായിരുന്നു .രാമൻ തോമസിനോട് പറഞ്ഞു ''എൻറെ കൃഷിയെല്ലാം നശിച്ചു എനിക്ക് കുറച്ച് പണം തരാമോ ''തോമസ്‌ രാമൻ പണം കൊടുത്തു .തോമസ്‌ പറഞ്ഞു ''കൃഷിയിൽ ലാഭവും നഷ്ട്ടവും എല്ലാം ഉണ്ടാകും .ഒരു പ്രാവിശ്യം ലാഭം ലഭിച്ചാൽ അടുത്ത   പ്രാവിശ്യം ലാഭം ലഭിക്കണമെന്ന് കരുതരുത് ചിലപ്പോൾ കൃഷി നശിചേക്കം ആരെങ്കിലും സഹായം ചോദിച്ചാൽ അത് തള്ളി കളയരുത് നമ്മൾ അത് ചെയ്ത് കൊടുക്കണം '' അപ്പോൾ രാമൻ പറഞ്ഞു ''ഞാൻ എൻറെ അത്യാഗ്രഹം ഒഴിവാക്കി ''കൃഷിക്കാലം വന്നപ്പോൾ തോമസും രാമനും  ഒരുമിച്ച് കൃഷി ചെയ്തു .ലാഭമുണ്ടാക്കി രണ്ട്  പേരും  സന്തോഷത്തോടയും സമാധാനത്തോടെയും  സുഖമായി നല്ല കർഷകരയി  ജീവിച്ചു .  



                                                                    

മരുഭൂമി

   

                                       മരുഭൂമി    


            മരുഭൂമി 
                   അന്മയെന്നപ്പോലെയാണ്, ദാഹിച്ചു മരിക്കാറായാലും
                   കിട്ടുന്ന വെള്ളം മരുപ്പച്ചകളിൽ കാത്തു വയ്ക്കും 
                   മക്കൾക്കായി 
          
            മരുഭൂമി 
                  ഭാര്യയെപ്പോലെയാണ്, ശാന്തമാകുന്നതിനിടക്ക് 
                  മുന്നറിയിപ്പിലാതെ തീ കാറ്റായി മാറും 
        
            മരുഭൂമി
                  സുഹ്ര്ത്തിനെപ്പോലെയാണ്,  വീനുപൊവുമെന്നാ 
                  വുബൂഴേക്ക്  തണലൊരുക്കി കാത്തിരിപ്പുണ്ടാകും 
                  താണ്ടി നിർത്താൻ 
            മരുഭൂമി
                  പ്രണയിനിയെപ്പോലെയാണ്, പിരിയാനഗ്രഹിച്ചാൽ
                  കൂടുതൽ ശക്തിയിൽ വലിച്ചടുപ്പിക്കും 
                            ഏകാന്തതയിൽ ചിലപ്പോൾ മരുഭൂമി 
                            മനുഷ്യരെപ്പോലെയാണ്
                            പ്രതീക്ഷയുടെ ഒരു തളിരു പോലുമില്ലാതെ
                            വരണ്ടുണങ്ങി അറ്റമിലാതെ...........

പിറവി

                                          പിറവി 


                             വേരുറച്ചു പോയ മൗനത്തിൽ നിന്നും 
                             പൂക്കളുണ്ടാകുന്നു 
                           ആഴത്തിൽ വിതച്ച സ്വപ്നത്തിൽ നിന്നും 
                           ശലഭങ്ങളും 
                           കണ്‍ പീലിയിൽ മയങ്ങുന്ന തേങ്ങലിന്റെ 
                          ഉറവ പൊട്ടുപോൾ സമുദ്രം ഉണ്ടാകുന്നു 
                         നിനക്കും എനിക്കുമിടയിലെ
                          ഉഷ്ണ ജല പ്രവാഹം വറ്റുപോൾ  ശാന്തിയും !

നമ്മുടെ സാഹിത്യ കാരന്മാർ

     നമ്മുടെ സാഹിത്യ   കാരന്മാർ 



ഇതാ , മലയാളത്തിലെ ആദ്യകാല സാഹിത്യകാരന്മാരുടെ ചിത്രങ്ങൾ . കേരള സാഹിത്യ അക്കാദമിയുടെ ഗാലറിയിലെ ചിത്രങ്ങളാണിവ







ജീവിതം അർഥപൂർണമാക്കാൻ


                     ജീവിതം അർഥപൂർണമാക്കാൻ 

1, ഭക്ഷണ നിയന്ത്രണം : അമിത ഭക്ഷണം ഒഴിവയ്ക്കുക ;മദ്യപാനിയാകതിരിക്കാൻ ശ്രദ്ധിക്കുക .        ഇവയുടെ പ്രസക്തി ഇന്നു വളരെയാണ്
2 , നിശബ്ദത : നിങ്ങൾക്കും മറ്റുള്ളവർക്കും പ്രയോജനമില്ലാത്ത കാര്യം സംസാരിക്കരുത് . ബാലിശവും അന്ത സാര ശൂന്യമായ സംഭാഷണത്തിൽ നിന്നെഴിഞ്ഞിരിക്കുക
3 , ക്രമവും ചിട്ടയും :ഓരോ കാര്യത്തിനും അടക്കും ക്രമവും ഉണ്ടായിരിക്കണം . ഓരോ കാര്യത്തിനും സമയം ക്രമീകരിച്ച് യഥാ സമയം നിർവഹിക്കുക
4 , തീരുമാനം :ചെയ്യേണ്ട കാര്യം നിക്ഷയിക്കുകയും അവ യഥാ സമയം നടപ്പാക്കുകയും ചെയ്യുക
.5 , മിതത്വം പാലിക്കുക : മറ്റുള്ളവർക്കും നിങ്ങൾക്കും നന്മയ്ക്കുള്ള കാര്യം മാത്രം ചെയ്യുക . ഒന്നും തന്നെ പാഴാക്കാൻ നിടയാക്കരുത്
6 , പരിശ്രമം : സമയം നഷ്ടമാക്കരുത് . പ്രയോജന പ്രദമായ കാര്യങ്ങൾ  എന്തെങ്കിലും എപ്പോഴും ചെയ്യാൻ ശ്രമിക്കണം. അനാവിശ്വമായ കാര്യത്തിൽ നിന്ന് ഒഴിഞ്ഞിരിക്കണം
.7 , ആത്മാർഥത :വഞ്ചനയും ചതിയും പാടില്ല നീതി പൂർവമായതും നിഷ്കളങ്കവുമായ കാര്യങ്ങളിൽ മനസ് വ്യാപരിക്കട്ടെ
8 , നീതി നിർവഹണം : നിങ്ങൾ ചെയ്യേണ്ട നന്മ നിഷേധിക്കുകയോ ആർക്കും ദോഷം നരുത്തുകയോ അരുത്
9 , ശുചിത്വം :ശരീരത്തിലും ധരിക്കുന്ന വസ്ത്രത്തിലും വസിക്കുന്ന പാർപ്പിടത്തിലും  അശുദ്ധിയും മാലിന്യവും ഉണ്ടാകാൻ ഇടയാകരുത്
10 , സംയമനം :യാദ്യശ്ചികാമോ അപ്രതീക്ഷിതമോ ആയി എന്തെങ്കിലും സംഭവിച്ചാൽ അസ്വസ്ഥമാകാതെ സംയമനം പാലിക്കാൻ ശ്രമിക്കുക
11 , വിശുദ്ധി :വികാരങ്ങൾക്കു നിയന്ത്രണം പാലിക്കുക . മറ്റുള്ളവരുടെ മാനം കേടുത്താനോ സ്വസ്ഥത നശിപ്പിക്കാൻ  ഇടയാക്കുന്നതൊന്നും ചെയ്യാതിരിക്കുക
12 , വിനയം :യേശുവിനെ അനുകരിക്കാൻ യത്നിക്കുക
       
                                                       സ്വ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിച്ച കാര്യം ആത്മകഥയിൽ പരാമർഷിച്ചിരിക്കുകായാണ് .ഇവ കൂടാതെ ഓരോ പ്രഭാതത്തിലും  അദേഹം ഒരു ചോദ്യം സ്വയം ഉന്നയിക്കും "ഇന്ന് എന്തു നന്മ എനിക്ക് ചെയ്യാൻ കഴിയും? സായം കാലത്തെ ചോദ്യം "ഇന്ന് ഞാൻ എന്ത് നന്മ ചെയ്തു? ഇത് കർഷനമായി പാലിക്കാൻ ശ്രദ്ധിച്ചതായി രെഖപെടുത്തുന്നു . നമ്മുക്കു ലഭിച്ച ജീവിതം പ്രയോജന പ്രദമായും എങ്ങിനെ നയിക്കമെന്ന് ഉള്ളതിന്റെ രൂപ രേഖയാണ്  സ്വാനുഭവത്തിൽക്കൂടി ഫ്രാങ്ക്ളിൻ നമ്മുക്ക് നല്കിയത്
                 

                                                                                                           

എൻറെ സത്യാന്വേഷണ പരീക്ഷണ കഥ



                                     എൻറെ സത്യാന്വേഷണ  പരീക്ഷണ  കഥ
                                                                                   എം .കെ  ഗാന്ധി


                         "എൻറെ സത്യാന്വേഷണ  പരീക്ഷണ  കഥ അഥവാ  എം .കെ  ഗാന്ധിയുടെ  ആത്മകഥ " പരിഭാഷ ചെയ്തത്  ഡോ.ജോർജ്  ഇരുമ്പയം  എന്ന വ്യക്തിയാണ്  .ഇതിനെ  അഞ്ച്  ഭാഗങ്ങളിലാണ് ഇത്  തിരിച്ചിരിക്കുന്നത്  .ഏറ്റവും  അടുത്ത  ചില സഹപ്രവർത്തകർ  ആവിശ്യപെട്ടപ്പോൾ  നാലഞ്ചുവർഷം  മുമ്പ്  ആത്മകഥ  എഴുതാമെന്ന്  ഗാന്ധി  സമ്മതിക്കുകയാണ് ഉണ്ടായത് . ആദ്യത്തെ  പേജ്   തീരുംമുമ്പ് തന്നെ ബോംബെയിൽ  കലാപം  പൊട്ടിപ്പുറപ്പെടുകയും  കലാപത്തെ  തുടർന്നുനുണ്ടായ സംഭവങ്ങൾ  കാരണം  ഗാന്ധിയർവാദ ജയിലിൽ  അകപ്പെടുകയും  ചെയ്തു . ഗാന്ധിയുടെ  കൂടെ  ജയിലിൽ  ഉണ്ടായിരുന്ന  ശ്രീ  ജയറാം ദാസ്‌  ഗാന്ധിയോട് മറ്റെല്ലാം  മാറ്റി  വെച്ച  ആത്മകഥ  പൂർത്തിയാക്കാൻ ഗാന്ധിയോട്  പറഞ്ഞപ്പോൾ  സ്വന്തമായൊരു  പംനത്തിൻ പരിപാടി  തയ്യാറാക്കി കഴിഞ്ഞന്നും  അത്  തീരും വരെ  മറ്റൊന്നും ചെയ്യാനകില്ലെന്നും ഗന്ധിപറഞ്ഞു

                     ശിക്ഷ കാലമത്രയും  ജയിലിൽ കഴിച്ചിരുന്നെങ്കിൽ  ആത്മകഥ തീർച്ചയായും എഴുതി  തീർക്കാമായിരുന്നു പക്ഷേ ഗാന്ധിയുടെ  അദ്ധ്യയന പരിപാടി  തീരുന്നതിന്  ഒരു വർഷം മുമ്പേ  ഗാന്ധിയെ മോചിപ്പിച്ചു . ഇപ്പോൾ  സ്വാമി  ആനന്ദ്  ആത്മ കഥ  എഴുതാനുള്ള നിർദേശം ആവർത്തിച്ചിരിക്കുന്നു .  ദക്ഷിണാഫ്രിക്കയിലെ സത്യാഗ്രഹത്തിന്റെ ചരിത്രം ഞാൻ എഴുതി കഴിഞ്ഞതിനാലും 'നവജീവനു' വേണ്ടി എന്തെങ്കിലും ആഴ്ച്ചതോറും എഴുതുകയും വേണം അത്  എന്ത്‌ കൊണ്ട്  ആത്മകഥ ആയിക്കൂട എന്ന സ്വാമിയുടെ അഭിപ്രായത്തോട് ഗാന്ധി യോജിക്കുകയും  ഗാന്ധി ആ ജോലി ഗൗറവ പൂർവം എറ്റെടുക്കുകയും ചെയ്തു.
                      ഒരു ആത്മകഥ എഴുതാനുള്ള ഉദ്യാമാമല്ല എന്റെത് സത്യം കൊണ്ടുള്ള എന്റെ  വിവിധ പരീക്ഷണങ്ങളുടെ കഥ പറയുക മാത്രമാണ്  ലക്ഷ്യം. എന്റെ ജീവിതത്തിൽ ആ പരീക്ഷണങ്ങളെലാതെ മറ്റെന്നും ഇല്ലാത്തതിനാൽ കഥ ഒരു അത്മകഥയുടെ രൂപം കൊള്ളുമെന്നതു ശരിയാണ്, ഈ പരീക്ഷ്നങ്ങളെല്ലാം ചേർന്ന്  കൊണ്ടുള്ള ഒരു വിതരണം വായനക്കാരനു ഗുണം ചെയ്യതിരിക്കില്ലന്നു ഞാൻ വിശ്യസിക്കുന്നു . രാഷ്ട്രീയ രംഗത്തുള്ള എന്റെ പരീക്ഷണങ്ങൾ ഇപ്പൊൾ ഇന്ത്യയിൽ മാത്രമല്ല ഒരു പരിതിയോളം ''പരിഷ്ക്രത'' ലോകം മുഴുവൻ അറിയ്യപെടുന്നുണ്ട് . എനിക്ക് അത്ര വിലയുള്ളതല്ല . തന്മൂലം അവ എനിക്ക് നേടി തന്ന ''മഹാത്മാ'' എന്ന പദത്തിന് അതിലും കുറഞ്ഞ വിലയേ ഉള്ളൂ . പലപ്പോഴും ആ പദവി എന്നെ ആഴത്തിൽ വേദനിപ്പിച്ചിട്ടുണ്ട് . ഒരു നിമിഷം പോലും അതെന്നെ ആഹ്ളാദിപ്പിച്ചതായി ഓര്ക്കുന്നില്ല . എന്നാൽ അത്മീയ്യ മന്ധലത്തിലെ പരീക്ഷണങ്ങൾ വിവരിക്കാൻ തീർച്ചയായും ഞാനതിഷ് ടപെടുന്നു . അവയിൽ നിന്നാണ് രാഷ്ട്രീയ രംഗത്തു പ്രവർത്തിക്കാൻ എനിക്കുള്ള ശക്തി ഞാൻ സമ്മർജ്ജിച്ചത് . തന്റെ പരീക്ഷണങ്ങൾ അത്യന്തം ക്രത്യതയോടും മുന്നലോജനയോടും സൂഷ്മതയോടും കൂടി ചെയ്യുകയും എന്നാൽ തന്നെ നിഗമനങ്ങൾ അന്തിമമാണന്ന് അവകാശപെടാതെ അവയെപറ്റി തുറന്ന മനസോടെ കഴിയുകയും ചെയ്യുന്ന ഒരു ശാസ്ത്രജ്ഞന്റെ മനോഭാവമാണ്  ഇവയുടെ കാര്യത്തിൽ എനിക്കുളത് . ഓരോ ചുവടുവയ്പ്പിലും ശരിയായി തോന്നിയത് സ്ഥീകരിക്കുകയും മരിച്ചുള്ളത് തള്ളികളയുകയും ചെയ്തുകൊണ്ടാണ് ഞാൻ പ്രവർത്തിച്ച് പോന്നത്  ''എന്റെ സത്യാനെഷ്വണ  പരീക്ഷണ കഥ'' എന്ന തലക്കെട്ട് എഴുതാനുദെശിക്കുന്ന അദ്ധ്യായങ്ങൾക്ക്  നല്കി കഴിഞ്ഞു . സത്വത്തിൽ നിന്നും വ്യതാസമായി കരുതപെടുന്ന അഹിംസ,ബ്രഹ്മചര്യം, തുടങ്ങിയ തത്വങ്ങൾ കൊണ്ടുള്ള പരീക്ഷണങ്ങളും ഇവയിൽ ഉൾപെടും . എന്നെ സംബന്ധിച്ചിടത്തോളം സത്യമാണ് പരമായ സത്യം . ഈ സത്യം വാക്കിലെ  സത്യസന്ധത മാത്രമല്ല വിചാരണ ത്തിലേതു കൂടിയാണ് . നാം മനസ്സിലാക്കുന്ന ആപേക്ഷിക സത്യമല്ല . കേവലമായ സത്യം, സനാതനമായ തത്ത്വം ഈശ്വാൻ തന്നെയാണ് വായനക്കാരോട് തല്ക്കാലത്തേയ്ക്കെങ്ങിലും വലപ്പാടും വിട വാങ്ങുന്ന ഈ അവസരത്തിൽ മനോവാക്കർത്വങ്ങലിൽ അഹിംസാവാരം അരുളണേയെന്ന് സത്യേശ്വരനോടുള്ള എന്റെ പ്രാർത്തനയിൽ പങ്കു ചേരാൻ അവരോടു ഞാനഭ്യാർത്തിക്കുന്നു.
                                 
                                           ഗാന്ധിയുടെ "ആത്മകഥ" അഥവാ "എന്റെ സത്യാന്വേഷണ പരീക്ഷണ കഥ" നവ ജീവൻ ട്രസ്റ്റ് ആദ്യമായി പ്രസിദ്ധീകരിച്ചത് 1927-ൽ .ഗുജറാത്തി വരികയായ 'നവ ജീവനിലും ,ശ്രീ മഹാ ദേവി ദേശായി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്. യങ്ങ് ഇന്ത്യ ' യിലും ഏതാണ്ട് ഒരേ സമയത്ത് ഗാന്ധിജിയുടെ ആത്മകഥ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു

ഇന്നലയുടെ സ്മാരകങ്ങൾ

   
                         ഇന്നലയുടെ  സ്മാരകങ്ങൾ

   
                      പംനം നൈസ്  കോളേജിലേക്ക്  പറിച്ചു  നടപെട്ട സമയം  .അപരിചിത  മുഖങ്ങൾക്കിടയിൽ  എവിടേയോ  വെച്ച  കണ്ട് മറന്ന  മുഖങ്ങളും  ഉണ്ടായിരുന്നു . എന്നാൽ
അവയെക്കാൾ  ഞങ്ങളെ  അല്ഭുദപെടുതിയത്  ക്സ്ളാസിലെ  ബോയസ്  ആയിരുന്നു .തണ്ടും  തടിയുമുള്ള  ആണ്‍കുട്ടികളുടെ  മുഖം എല്ലവരുടെ  മനസ്സിന്റെയും  ശ്രദ്ധതിരിച്ചു .ഇന്ന +2 ഹുമനിറ്റീസിൽ ക്ളാസ്സിൽ  പഠിക്കുമ്പോൾ  ക്ളാസ്സിലെ ഒരു നല്ലസ്ഥാനം  ബോയ്സ് പിടിച്ചു  പറ്റിയിരിക്കുന്നു .ഒരുപാട്  പെണ്‍കുട്ടികൾക്കിടയിൽ ഞങ്ങൾ  കുറച് പേർ മറിനില്കേണ്ടതില്ല  എന്നായിരുന്നു  അവരുടെ മനോഭാവം .കോളേജിന്റെ  എല്ലാ പ്രവർത്തനത്തിലും  ബോയ്സിന്റെ  പങ്കാളിത്തം  സജീവമായിരുന്നു . ഇതിനെല്ലാം  പുറമേ  ഞങ്ങളുടെ  ക്സ്സിലെ മാത്രമല്ല  മറ്റുക്സ്സുകരുടെയും   അധ്യാപകരുടെയും  പരിചിതരായും  മാറിയിരുന്നു

                      കാലം  മാറികൊണ്ടിരിക്കെ  കാലത്തിനൊപ്പം  നമ്മളും മാറേണ്ടതുണ്ടന്ന  സന്തേശം വിളിച്ചോതുന്ന  രീതിയിലുള്ള  ട്രെണ്ടിൽ  നടക്കുന്ന  റംഷീദും,തടിയില്ലെങ്കിലും  ഞാനൊരൽപ്പം ഗൌരവക്കരെനെന്ന മട്ടിൽ നടക്കുകയും മുഖഭാവം മാറ്റുകയും ചെയ്യുന്ന നാസറും ,പേരുകേട്ടയുടനെ നിങ്ങൾ തങ്ങളാണോ എന്ന്  അതിശയത്തോടെയുള്ള ചോദ്യത്തെ നേരിടുകയും കലാകാരൻ എന്ന നിലയിൽ ക്ലാസിലെ സൈലന്റായ ഷുഹൈബ് തങ്ങളുടെകലാവാസനയും , ഈയിടെ ക്ലാസിൽ എല്ലാ നിലക്കും പ്രജാരം നേടിയ ഞങ്ങൾ സ്നേഹത്തോടെ വിളിക്കുന്ന അപ്പുക്കുട്ടാൻ എന്ന മജീദിന്റ്റെ പുഞ്ചിരിയും , പിരിവു ക്രത്യമായി വാങ്ങാനുള്ള മിടുക്കും , ഞാൻ വരുന്നുണ്ട് എല്ലാവരും മാറി നിന്നോ എന്ന മുന്നറിയിപ്പ് തടിയിലൊന്നും കാര്യമില്ല പ്രവർത്തിയിലാണ്  കാര്യം എന്ന മട്ടും ഭാവവും കണ്ടാൽ തോന്നിക്കുന്ന റഫീഖിന്റ്റെ നിറഞ്ഞ സാനിദ്ധ്യവും ക്ലാസിലെ യഥാർത്ഥ ഗൗരവക്കാരനും  അതേ സമയം തമാശക്കാരനും  ഞങ്ങളുടെ  പേടി  സ്വപനവുമായ  അതിലുപരി ഞങ്ങളുടെ   നേതൃത്വം  വഹിക്കനർഹതയുള്ളവനുമായ  ഹബീബ് റഹ്മാന്റെ  ശബ്ദവും, ചെറുതാണെങ്കിലും  ഞങ്ങൾകിടയിലെ പ്രസ്ഥാനമായ  നാവുകൊണ്ട്  എതിരാളികളെ  തോൽപിക്കാൻ  കഴിവുള്ള  സൈഫുദ്ധീന്റെ വാചകമടിയും  ഏറെകുറെ ഞങ്ങൾക്കിടയിലെ  വൈവിധ്യമായിമാറി  ഇതിനിടെ  മറന്നുവെച്ച  മിടായി  പൊതിപൊലെ വിജയ്‌  ലുക്ക്‌  അവകാശപെടാനുള്ള  സൈലേഷ്  ഞങ്ങളുടെ  കയ്യിൽനിന്ന്  കളഞ്ഞുപോയി

                     ദിവസങ്ങൾ  മാസങ്ങളാവുന്നതും മാസങ്ങൾ വർഷങ്ങളാവുന്നതും എത്ര  പെട്ടന്നാണ്‍.. .
ഓർകുംമ്പോൾ  ഒരു ഭയം  ആ  സൗഹാർദം ഇടക്ക്  വെച്ച നിർത്തിയാൽ ........................  അതോർക്കാൻ കൂടി  വയ്യ . നൈസ്  കോളേജിന്റെ  ഒരു കൊച്ചു  പൂന്തോട്ടത്തിൽ  തേൻ നുകരാനെത്തിയ  ചിത്രശലഭങ്ങളായ  സുഹൃത്തുക്കളെ  പിരിയാൻ  മനസ്സുവരുന്നില്ല

                    ഈ  സൗഹൃദം  ഒരിക്കലും  തകരരുതേ എന്നും  ദിവസങ്ങളുടെ  വേഗത  കുറയണമേന്നുമാണ്  ഇന്നും  എന്നും ഞങ്ങളുടെ  പ്രാർത്ഥന.

a